Sunday, December 27, 2009

മാഷ് - നടത്തം

മാഷ്ടെ കൂടെ നടക്കാന്‍ വളരെ പ്രയസമായിടുണ്ട്. ബാലന്‍സ് തെറ്റലും, മുട്ട് വേദനയും നടക്കാന്‍ വേഗത കുറച്ചു. വളരെ പതുക്കെ നടന്നു സമയത്ത് അങ്ങ് എത്താന്‍ പറ്റാറില്ല. അതുകൊണ്ട് നടക്കുന്ന ദൂരം കുറച്ചു. ഇന്ന് സൊസൈറ്റി ജങ്ക്ഷന്‍ വരെയേ നടന്നുള്ളൂ. മാഷ് പറഞ്ഞു, അവിടെ നിന്നോളാം ഞാന്‍ കുറച്ചുകൂടി നടന്നു വന്നോളാന്‍. ഞാന്‍ വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു. ഈ നടത്തം ഒഴിവാക്കി സുര്യ യോഗത്തിന് പോകാമായിരുന്നു. സ്റെടിയം വരെ ഉള്ള നടത്തം പിന്നെ സുര്യ യോഗവും കൂടി നന്നായെ നെ. പക്ഷെ മാഷെ ഒഴിവാക്കാന്‍ മനസ് വരുന്നില്ല. എന്തായാലും കഴിഞ്ഞ പതിനഞ്ചു കൊല്ലം ഒന്നിച്ചു നടന്നതല്ലേ. വീട്ടില്‍ ആരുമില്ല, നിരന്ജ് ജോലിക്ക് പോകും. വേലക്കാരി യുടെ ഭക്ഷണം ഒട്ടും പിടിക്കുന്നില്ല എന്ന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്കും അത് തന്നെ ആണ് പ്രശ്നം. അതിനു ഞാന്‍ കണ്ട പോം വഴി തയിര് കൂട്ടി കഴിക്ക. നല്ല ഒരു അച്ചാറും ഉണ്ടെകില്‍ നല്ലത് പോലെ കഴിക്കാം. മാഷ് അത് നോക്കാം എന്ന് പറഞ്ഞു.

Sunday, December 13, 2009

കല്യാണ സീസന്‍

വടയാര്‍ സിവന്കുട്ടി യുടെ മകളുടെ കല്യാണം ഇന്നു. വസന്തനെ ഇല്ലനെ ഒരു കവേരുമായി പറഞ്ഞയച്ചു. കവറില്‍ മൂവായിരം രൂപ ഉണ്ടായിരുന്നു. പുള്ളി ഹാപ്പിയാണ്.
സന്ത യുടെ മകളുടെ കല്യണംവും ഇന്നുതന്നെ. അത് പവക്കുളം ഹാളില്‍. അവള്‍ക്കും രണ്ടായിരം കൊടുത്തു. ഞങ്ങള്‍ മൂന്നുപേരും ചെന്നു ഭക്ഷണം കഴിച്ചു പൊന്നു. വളരെ അധികം ആളുകള്‍ ഉണ്ടായിരുന്നു. ഊണും കൊള്ളാമായിരുന്നു. ഉണ്ണികൃഷ്ണന്‍ നായരും, സങ്കരന്കുട്ട്യ്യും, പണിക്കരും, അതികായനും കൂടെ ഉണ്ണാനിരുന്നു.
കല്യാണം ഒരു ചെറിയ പരിപാടി ആയിപോയി. പാര്‍വതിയുടെ നടക്കല്‍ ആരും നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നില്ല. അവള്‍ ഇത്രയും ഉണ്ടാക്കിയത് ഒരു വലിയ കാര്യം തന്നെ.

Sunday, November 8, 2009

തന്വി

വീണ്ടും daktarmar

ഡാക്ടര്‍മാര്‍ രോഗികളുടെ അടുത്ത് പണം ചോദിച്ചു വാങ്ങുന്നത് പതിവാണ്. വേറെ വഴി ഇല്ലാത്തതു കൊണ്ടു രോഗികള്‍ കൊടുക്കും. കൊടുത്താല്‍ ആശുപത്രിയില്‍ വരുമ്പോള്‍ രോഗിയെ നല്ലപോലെ നോക്കി ചികിത്സിക്കും എന്ന പ്രതിക്ഷ കൊണ്ടു. ഡോക്ടറും പണം തരുന്ന രോഗിയെ പ്രത്യേഗം പരിശോദിച്ചു രോഗവിവരവും ചികിത്സ ചിലവും പറഞ്ഞു മനസ്സിലാക്കും. ചുരുക്കത്തില്‍ രോഗിയും ദക്ടരും തമ്മില്‍ ഒരു ആശയ വിനിമയവും നടക്കും. പണം ഉണ്ടെങ്കില്‍ മുന്നോട്ടു പോകും ഇല്ലെങ്ങില്‍ വേറെ വഴി ആലോചിക്കും. പക്ഷെ പണം കൊടുക്കാത്തവരെ തിരിഞ്ഞു പോലും നോക്കാത്ത ഡോക്ടറെയാണ് ഞങ്ങള്‍ കണ്ടത്. ലവലേശം മനസക്ഷിയോ അനുകമ്പയോ ഇല്ലാത്ത വര്‍ഗം. പണം ഉണ്ടാക്കണം എന്ന് ഒരു വിചാരമേ ഉള്ളു. ഇതു ഗവേര്‍മെന്റ്റ്‌ ആശുപത്രി യുടെ കാര്യം. സ്വകാര്യ ആശുപത്രി യിലും ഒരു വ്യത്യാസമേ ഇല്ല. എന്റെ സുഹൃത്ത് ഒരു ബൈക്ക് അക്സിടെന്റില്‍ പെട്ട് ആശുപത്രിയില്‍ എതിച്ചപോള്‍ അവിടത്തെ നുരോസര്ജന്‍ ഇല്ലായിരുന്നു. എന്റെ സുഹൃത്തിന്റെ നില തലയ്ക്കു ഏറ്റ ക്ഷതം കാരണം വളരെ കലശിലയിരുന്നു. അദ്ധേഹത്തിനു വൈദ്യ സഹായം എത്രെയും വേഗത്തില്‍ എത്തിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷെ ഡോക്ടര്‍ വന്നില്ല. വീട്ടില്‍ ചെന്നു അന്ഞുരു രൂപ കൊടുത്താലേ വരുകയുള്ളു എന്ന് ആരോ പറഞ്ഞു. അന്ഞൂരല്ല ആയിരം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. ആരോ പറഞ്ഞു ഞങ്ങള്‍ രോഗിയെ കൊണ്ടു പോയി സ്കാന്‍ ചെയ്തു അതിന്റെ റിപ്പോര്‍ട്ടും കൊണ്ടു കാത്തിരിക്കുകയായിരുന്നു വരാത്ത ഡോക്ടറെ. അവസാനം സംഭവം കഴിഞ്ഞു ആറു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് മരിച്ചുപോയി. ഞങ്ങളെയും കുടുംബത്തെയും ദുക്കത്തില്‍ ആഴ്ത്തി. ഡോക്ടര്‍ വന്നാലും മരിക്കുംയിരിക്കും. പക്ഷെ വരേണ്ട ഡോക്ടര്‍ വന്നില്ല.

Monday, November 2, 2009

private practice

എന്റെ ഭാര്യ വീട്ടില്‍ അവരുടെ ഒരു പ്രധാന കാര്യസ്ഥന്‍ ശങ്കരന്‍ നായരായിരുന്നു. ചെറുപ്പം മുതല്‍ക്കേ ഈ കുട്ടികളെ എടുത്തു വളര്തിയതയത് കൊണ്ട് അവര്‍ക്കും ശങ്കരന്‍ നായരെ വളരെ സ്നേഹമായിരുന്നു. അയാളുടെ ഭക്ഷണമും എല്ലാം ഇവിടെ കൊണ്ട് കഴിഞ്ഞിരുന്നു. കുടുംബത്തിലെ ഒരു അംഗം എണ്ണ നിലക്ക് ആ പറമ്പില്‍ നല്ല പോലെ ജോലി ചെയ്തു അധ്വനികുന്നുണ്ടയിരുനു. തങ്കത്തിന്റെ അച്ഛന്‍ ഇവിടെ പോകുമ്പോഴും ശങ്കരന്‍ ഇല്ലാതെ പറ്റുല്ല.  അദ്ധേഹത്തിന്റെ മരണത്തിനു ശേഷവും ശങ്കരന്‍ നായര്‍ ആ സ്ഥലം നോക്കി പോയിരുന്നു. ഞങ്ങള്‍ ഏറന്നകുലതയത് കൊണ്ട് പുള്ളി ഇപ്പോഴും എന്നെ കണ്ടു പണം ചോതിക്കലും മേടിക്കലും ആയിരുന്നു. വരുമ്പോള്‍ ഒന്നോ രണ്ടോ ചാക്ക് നിറയെ പച്ചകറി കൊണ്ടുവരും. മത്തനും, എളവനും മറ്റും. ഇതുകാണുമ്പോള്‍ തങ്കത്തിന് അനുകമ്പ തോന്നി ചോദിക്കുന്ന പൈസ കൊടുക്കും.
കുറെ കാലം കഴിഞ്ഞു ഒരു ദിവസം അയല്‍ക്കാരന്‍ ശിവന്‍കുട്ടി വിളിച്ചു പറഞ്ഞു ശങ്കരന്‍ നായര്‍ കലശലായി കിടക്കുകയാണെന്ന്. ഏതോ ഒരു മരത്തിന്റെ മുകളില്‍ നിന്ന് വീണെന്നോ കലോണ്ടിഞ്ഞെന്നോ ആശുപത്രി  യിലനെന്നോ പറഞ്ഞു. ഇത് കേട്ട ഉടനെ ഞാന്‍ വേഗത്തില്‍ വൈക്കത്തേക്ക് പോയി. അവര്‍ പറഞ്ഞു കോട്ടയം മെഡിക്കല്‍ കോളേജിലാണ് എന്ന്.  കുറച്ചു പണം കരുതി ഇരുന്നു. എന്തെങ്ങിലും ആവശ്യം വരുമല്ലോ എന്ന്നു കരുതി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി വാര്‍ഡും കിടക്കയും കണ്ടുപിടിച്ചു. എന്നെ കണ്ടപ്പോള്‍ ശങ്കരന്‍ നായര്‍ ക്ക് സങ്കടം വന്നു. സാരമില്ല എന്ന് പറഞ്ഞു ഞാന്‍ സമാധാനിപിച്ചു.  ഇടുപെല്ലിനു ക്ഷതം സംഭവിച്ചെന്നും ഡോക്ടര്‍ വരുമ്പോള്‍ ഒന്ന് സംസാരിക്കണമെന്നും പറഞ്ഞു. തലേ ദിവസം പോയി ഡോക്ടറിനെ കാണേണ്ടിയിരുന്നു.  കണ്ടില്ല അതിനു തരപ്പെട്ടില്ല. ഡോക്ടര്‍ ഇപ്പോള്‍ വരും എന്ന് പറഞ്ഞു അതാ ഡോക്ടര്‍ വരുന്നു, എല്ലാവരും മാറി നില്‍ക്കണം എന്ന് നേഴ്സ് ഉറക്കെ പറഞ്ഞു. ഞാന്‍ മാറി മറുവശത്ത് നിന്ന്. ഡോക്ടര്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍, ശങ്കരന്‍ നായരെ മാത്രം ഒഴിവാക്കി മറ്റവരെ കണ്ടു  മടങ്ങി. ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, തലേ ദിവസം പോയി കണ്ടു പണം കൊടുത്തവരെ മാത്രമേ  പുള്ളികാരന്‍ കാണുകയുള്ളൂ. ശങ്കരന്‍ നായര്‍ക്കു വേണ്ടി ആരും പോയികണ്ടു പണം കൊടുക്കാത്തതിന്റെ പേരില്‍ പുള്ളി ശങ്കരന്‍ നായരെ ഒഴിവാക്കി. ഞാന്‍ കുറച്ചു പണം ശങ്കരന്‍ നായര്‍ വശം കൊടുത്തു. ആരെയെങ്ങിലും പറഞ്ഞയച്ചു ഡോക്ടറെ കണ്ടു സംസാരിക്കാന്‍ എര്പാട് ചെയ്തു മടങ്ങി.  പക്ഷെ ആ ഓപ്പറേഷന്‍ കുളമാക്കി സന്കാരന്‍ നായരെ ഭാവിയില്‍ കഠിന ജോലി ചെയ്യാന്‍ സാധിക്കാത്ത പോലെ ആക്കി. മെഡിക്കല്‍ കോളേജില്‍ പ്രൈവറ്റ് പ്രാക്ടീസ് എന്ന് പറഞ്ഞാല്‍ പണം വീട്ടില്‍ ചെന്ന് കൊടുത്താലേ പെശന്റിനെ കാണുകയുള്ളൂ. വെറും പണമുണ്ടാക്കുന്ന പിശച്ചുക്കലനവര്‍.

Sunday, October 25, 2009

ആരോഗ്യ പ്രശ്നം

ഡോക്ടര്‍ അനുരാധ നോക്കിയിട്ട് വീണ്ടും സ്റെരോഇദ് കഴിക്കേണ്ടിവരും എന്ന്നു പറഞ്ഞു. എണ്ണ പുരട്ടലും പിന്നക്ക് കൊണ്ടു തേക്കലും പാരഫിന്‍ പുരട്ടലും തുടര്‍നോട്ടെ എന്ന് പറഞ്ഞു. പ്രഭുവും അതെ അഭിപ്രായം തന്നെ. അതുകൊണ്ട് നീര് പോകുമെന്ന്നു പറഞ്ഞു. തൊലി ഉരിഞ്ഞു പോകുന്നതും നിക്കും അത്രേ. ശരിയാണ് ഇതു ചെയ്തപ്പോള്‍ നീര് പോയി, തൊലി ഉരിയലും നിന്നു. സമാധാനമായി. ഇനി എണ്ണയോ എന്ത് വേണമെങ്കിലും പുരട്ടാം. ഇന്നലെ കേസവേട്ടണ്ടേ വീടിന്റെ പൂജക്ക്‌ പോയിരുന്നു. നടക്കാന്‍ കുറച്ചു വിഷമമുന്ടെന്കിലും കുഴപ്പമൊന്നുമില്ലതെ പോയി വന്നു. ഇന്നു മാഷേ കൂട്ടി നടക്കാന്‍ പോയി, നിവ്യ റോഡ് വഴി. ഇരുപതോന്നാന്തി തുടങ്ങിഅതാണ് ഈ മരുന്ന്. എനിക്ക് നല്ല സുഖം തോന്നുന്നുണ്ട്.
വാവക്ക് കുറുക്കിയത് കൊടുക്കാന്‍ തുടങ്ങി വ്യയാഴ്ച മുതല്‍. അവളും എന്ജോയ്‌ ചെയ്യുന്നുണ്ട്.

Tuesday, October 20, 2009

ആരോഗ്യ പ്രശ്നം

രക്ത പരിശോധനയില്‍ ലിപിദ്‌ പ്രൊഫൈല്‍ കുഴപ്പമൊന്നുമില്ല. പക്ഷെ ഉരിക്‌ ആസിഡ് ൧൩ ശതമാനത്തില്‍ കൂടുതല്‍. അത് തെറ്റാണു. വൈകുന്നേരം ഡോക്ടര്‍ പ്രഭു വിന്ടെ അടുത്ത് വീട്ടില്‍ പോയി. പുള്ളികാരന്‍ നന്നായി നോക്കി. പക്ഷെ എന്റെ അല്ലെര്‍ഗിക് ഫാക്റ്റര്‍ ഇപ്പോഴും എന്റെ കൂടെ ഉണ്ടെന്നും അത് കണ്ടുപിടിക്കനമെന്നും പറഞ്ഞു. പക്ഷെ മൂത്ര പരിശോധനയും രക്തം ഒന്നും കൂടി പരിശോദിച്ചു ഭുധനഴ്ച്ച ചെല്ലാന്‍ പറഞ്ഞു. പക്ഷെ ഒരു സ്കിന്‍ ഡോക്ടറെ കാണണമെന്നും അവര്‍ ഭുധനാഴ്ച ഉണ്ടാകുമെന്നും പറഞ്ഞു. നൂറ്റി അമ്പതു രൂപയും വാങ്ങിച്ചു. ഇന്നു മൂത്രം കൊണ്ടുപോയികൊടുത്തു. രക്തം പരിശോധിക്കാന്‍ എടുത്തു. മുത്തുവിനെ വിളിച്ചു പറഞ്ഞു.

Sunday, October 18, 2009

ആരോഗ്യ കാര്യങ്ങളില്‍ ഒരു വ്യത്യാസവുമില്ല. കളിലെ നീരിനു ഇന്നു പോയി ബ്ലഡ്‌ പരിശോധിച്ചാലോ എന്ന് ആലോചിക്കുന്നു. വല്ല കിഡ്നി പ്രസ്നാമുന്ടെന്കില്‍ ഓരോ ഡോക്ടറെയും കണ്ടേക്കാം.

Thursday, October 15, 2009

അമൃത യാത്ര

കാലില്‍ നീര് വളരെ വേദന തരുന്നുണ്ട്. ത്വക്കിന്റെ പ്രശ്നം കുഴപ്പമില്ല, പക്ഷെ നീര് ഒട്ടും കുറയുന്നില്ല. ഡോക്ടര്‍ വെന്കടകൃഷ്ണന്‍ ചോദിച്ചു മലം കരുതണോ പോകുന്നത് എന്ന് അല്ല എന്ന് പറഞ്ഞു. മൂത്രത്തില്‍ rakthamo ചലമോ ഉണ്ടോ എന്ന്. അതും ഇല്ല എന്ന് പറഞ്ഞു. കാലില്‍ നീരുന്ടെന്കില്‍ അതിന് പല കാരണങ്ങള്‍ ഉണ്ടാകും. heart , kidney അല്ലെങ്ങില്‍ കാന്‍സര്‍ ആയിരിക്കാം. വിസ്തരിച്ചു ടെസ്റ്റ്‌ ചെയ്യണം. പ്രോട്ടീന്‍ പോരായ്മ കാരണം ഇതു സംഭവിക്കാം. ധാരാളം കപ്പലണ്ടി ദിവസവും കഴിക്കാന്‍ പറഞ്ഞു. മുളപിച്ച പയര്‍ ഇനങ്ങലോ ആകാം. ൨൬നു വരാന്‍ പറഞ്ഞു. ഒരു മുല്ടിവിടമിന്‍ നും, ചോരിചില്ലിനു ഒരു ഗുളികയും എഴുതി തന്നു. ശാന്തി പറഞ്ഞതു ഒരു ജനറല്‍ മേടിസിനെ ഡോക്ടറെയും കാണാം. അതിനും ബുക്ക്‌ ചെയ്തു വളരെ സമയം വൈകി. വസന്തന്‍ കരെടുക്കാന്‍ പോയി വരാന്‍ താമസിച്ചു. കാലില്‍ നല്ല വേദന ഉണ്ടായിരിന്നു. മണി ഏകദേസം രണ്ടായി. വീട്ടില്‍ എത്തിയപ്പോള്‍ രണ്ടര. വൈകുന്നേരം രവിനാഥ് വിളിച്ചു. സോരിഅസിസ് ആണെന്ന് പറഞ്ഞു. അതിന് ഒരു മരുന്നും കൊണ്ടു വരാം എന്ന് പറഞ്ഞു. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാന്‍ കൂടെ വരം എന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു. കുഞ്ഞുമോല്റെ വീട്ടില്‍ പ്രാര്‍ത്ഥനക്ക് പോകണം. അവിടെ പോയി രണ്ടു മണിക്കൂര്‍ കാല്‍ താഴെകിട്ടു irunnappol വേദന കൂടി. ഒരു വിധം വീട്ടിലെത്തി.

Sunday, October 11, 2009

പരാഗ് വിശേഷങ്ങള്‍

അശോകിന്റെ അളിയന്ടെ കല്യാണം ഡിസംബര്‍ ആറിനു തിരുപതിയില്‍ വച്ചു നടക്കുമത്രെ. ഒരു അന്ദ്രക്കരിയാണ്‌ പെണ്ണ്. രാഘവനും പ്രസന്നയും പോകുന്നുടെന്നു പറഞ്ഞു. അശോക്‌ നേരിട്ടു അവിടെ വരുമെന്ന് പറഞ്ഞു. നല്ല കാര്യം .

തിരഞ്ഞെടുപ്പ്

കണ്ണൂരും ഏറനാകുളതും അലപുഴയിലും തിരഞ്ഞെടുപ്പ് വരുന്നു. പ്രതിപക്ഷം ഇനിയും ആരെ നിര്‍ത്തും എന്ന് തീരുമാനിച്ചിട്ടില്ല. ഭരണകക്ഷി കണ്ണൂരില്‍ ജയരാജനെയും അലപുഴയില്‍ കൃഷ്ണകുമാരിനെയും തെര്രുമാനിച്ചു. ഇവിടെ എറണാകുളത്തു ബാലചന്ദ്രനെ സമീപിച്ചപ്പോള്‍ അദ്ദേഹം വിസമ്മധിച്ചു എന്ന് കെട്ട്. പിണറായി വിജയന്‍ തന്നെ ഇന്നു ചോദിയ്ക്കാന്‍ പോകുന്നു എന്നാണ് കേട്ടത്. എന്താണ് ബാലചന്ദ്രന്‍ തിരഞ്ഞെടുപ്പിന് നിക്കാന്‍ കൂട്ടക്കാത്തത് എന്ന് ചോദിച്ചാല്‍ എന്ത് പറയും. അദ്ദേഹം നിന്നാല്‍ ജയിക്കും തീര്‍ച്ചയാണ്. പിന്നെ എന്താണ് നിക്കാത്തത്. വളരെ പ്രധാനപ്പട്ട ചോദ്യമാണ്. നേരത്തെ ഇവിടെ പല നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള ബാലചന്ദ്രന്‍ ജയിക്കാന്‍ ഒരു പ്രയാസമുമില്ല. കലൂര്‍ കടവന്ത്ര റോഡ്, ഗാന്ധി നഗര്‍ ഹൌസിംഗ് സ്കീം, മട്ടാഞ്ചേരി പാലം മുതലായ വളരെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇടപ്പള്ളി സാംസ്‌കാരിക കേന്ദ്രം സ്ഥാപിച്ചു വളരെ നല്ല നിലയില്‍ നടന്നു പോകുന്നസ്ഥിതിയാണ്. മാര്‍ക്സിസ്റ്റ്‌ പാര്ട്ടി ക്ക് ഇപ്പോള്‍ ഉള്ള ചീത്ത പേരില്‍ കള്ളങ്ങിതനകാന്‍ തയാരില്ലത്തത് കൊണ്ടായിരിക്കാം സമ്മതിക്കാത്തത്. എന്ത് സംഭവിക്കും എന്ന് കാണാം.

Thursday, October 8, 2009

മഴ മാറി. വെയിലായി, വഴികള്‍ നെരെഅക്കനുല്ല saമയമാണിത്. പുല്ലേപടി പാലവും വരപുഴ പാലവും അത് പോലെ തന്നെ ഇരിക്കുന്നു. രാഷ്ട്രിയക്കാര്‍ക്ക് ഇതിനെ പട്ടി ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്ക്കു രാഷ്ട്രിയ മയി വേറെ കാര്യങ്ങളെപ്പറ്റി ആലോചിക്കനുണ്ട്. പിന്നെ ജിവനക്കാര്‍. അവര്ക്കു പൊദു ജനങ്ങളോട് ഒരു കടപ്പടുമില്ല. റോഡ് നന്നായാലും മോശമായാലും ഒരു ചുക്കും വരാനില്ല. അവര്‍ ഒന്നു ചിന്തിച്ചിരുന്നെങ്കില്‍, കാര്യങ്ങള്‍ ഇത്ര മോശമായ നിലയിലേക്ക് എതുകയില്ലയിരുന്നു. പുല്ലേപടി പലമും, വരപുഴ പലമും വരുമ്പോള്‍ ഉണ്ടാകുന്ന വാഹന പെരുക്കം ആരും ആലോചിച്ചിട്ട തന്നെ. വാഹനങ്ങളുടെ വര്‍ദ്ധനവ് പദ്മ ജങ്ക്ഷനില്‍ ഉണ്ടായാല്‍ അത് എങ്ങിനെ കൈകാര്യം ചെവ്വനം എന്ന കാര്യം പൊദു ജനങ്ങളോട് ചോദിച്ചു ചെയ്യണം. രേസിടെന്റ്റ്‌ അസോസിയേഷന്‍ കാരോട് ചോദിച്ചു എങ്ങിനെ ഇതു നെരെഅക്കമ് എന്ന് അന്വേഷിച്ചിട്ട് മുന്നോട്ടു പോകണം

തന്വി സ്കാന്‍ ചെയ്തു

ഇപ്പോള്‍ മരണത്തിന്റെ കാലമാണ് . സില്വിയുടെ അമ്മ മരിച്ചു. എല്ലാം പെട്ടെന്ന്. ഒന്നു പോയി. അയാള്‍ക്കും എന്റെ ബുദ്ധിമുട്ട് മനസ്സിലായി. വസന്തനും സുനിയും കുട്ട്യേകൊണ്ട് ലൌര്ടെ ഹോസ്പിറ്ളില്‍ പോയിരുന്നു. കുഞ്ഞിനെ കാണിക്കാന്‍. പരിശോധന എല്ലാം കഴിഞ്ഞു വന്നപ്പോള്‍ മണി ഒന്നായി. ഹോട്ടലില്‍ ബിരിയാണി ഒര്ടെര്ചെയ്തു വരുത്തി കഴിച്ചു. കുട്ടിക്ക് ദ്യ്പ്സല്‍ിയ ഉണ്ട് എന്ന് പറഞ്ഞുവിശമിച്ചിട്ടു കാര്യമില്ല. ഞാന്‍ നെറ്റില്‍ നോക്കിയപ്പോള്‍ വലിയ കുഴപ്പുമോന്നുമില്ല. ഒരു കിഡ്നി അസുഖം ഭാധിച്ചു മറ്റേ കിഡ്നി ശരിക്കും പ്രവര്‍ത്തി ക്കുനുടെല്‍ ഒരു പ്രസ്ന്വുമില്ല. അക്രമങ്ങളും തെറ്റുകളും ഉണ്ടാവും. അത് തിരുത്തണം. കുട്ടി മിടുക്കി യയിര്‍ക്കുന്നു. ഇന്‍റര്‍നെറ്റില്‍ ഇതിന്റെ പലകാരണങ്ങളും വിസ്തരിച്ചു പറഞ്ഞുട്ടുണ്ട്. കുഴപ്പുമോന്നുമില്ല എന്നു ഡോക്ടര്‍മാര്‍ ബാക്കി അവിടെ ചെന്നിട്ടു ആലോചിക്കാം.

Saturday, October 3, 2009

പാവക്കുളം പൊങ്കാല

ഇന്നലെ ആയിരുന്നു പൊങ്കാല. നല്ല തിരക്കുണ്ടായിരുന്നു. പക്ഷെ മഴ തകര്ത്തു പെയ്തു. റോഡിലും എല്ലാം വെള്ളം തന്നെ. സ്ത്രീകള്‍ തലേ ദിവസം തന്നെ ഇരുന്നു സ്ഥലം പിടിച്ചിരുന്നു. പക്ഷെ മഴ കാരണം ആകെ നഞ്ഞു കുതിര്നു പോയി. പക്ഷെ ആരും പോയില്ല. ക്ഷമ യോടെ ഇരുന്നു മഴ മാറിയപ്പോള്‍ അടുപ്പ് കത്തിച്ചു പൊങ്കാല ഇട്ടു. ഞാന്‍ കേട്ടത് ഭക്ഷണം തികയാണ്ട് വന്നു എന്നും വീണ്ടും കഞ്ഞിയും പുഴുക്കും ഉണ്ടാക്കി എന്നാണ്.
സാമ്പത്തികമായി എങ്ങിനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോള്‍ പുതിയ ചിലവുകള്‍ ഉണ്ടായിരുന്നല്ലോ അതായതു പുരസ്കാരം പിന്നെ കുട്ടികള്‍ക്കുള്ള സഹായവും. അതുകൊണ്ട് കുറച്ചു നഷ്ടമുണ്ടയിരിക്കാം. പണിക്കര്‍ വന്നിരുന്നു. പണിക്കെരും പറഞ്ഞതു വലിയ കുഴപ്പം ഇല്ല എന്നാണ്. എന്തായാലും കഴിഞ്ഞ കൊല്ലങ്ങലെക്കള്‍ കേമംയിരുന്നു എന്നാണ് പറഞ്ഞതു. കൊള്ളാം.

Friday, October 2, 2009

Tanvi in a sleeping mood,

Enchanting Kerala

My blog will be included in a web blog portal http://enchantingkerala.org.
Henceforth all my updates will be seen in the abovementioned portal. This is for your info.

Thursday, October 1, 2009

തേക്കടി ബോട്ട് ദുരന്തം!

തേക്കടി ബോട്ട് ദുരന്തം ഭയങ്കരം! എന്തെല്ലാം പോരായ്മകള്‍! വീണ്ടും അന്വേഷിച്ചട്ടു എന്ത് കാര്യം. കഴിഞ്ഞ അന്വേഷണങ്ങള്‍ കഴിഞ്ഞട്ട് എന്ത് ചെയ്തു. തട്ടെകാട് അപകടവും കുമരകം അപകടവും കഴിഞ്ഞു എന്ത് നടപടി എടുത്തു. ഒരു അന്വേഷണ റിപ്പോര്‍ട്ടും കിട്ടി അത് മേശക്കകത് വച്ചിട്ട് വല്ല കാര്യമുണ്ടോ.
ഈ ബോട്ട് അപകടത്തിന്റെ ഉത്തരവതികള്‍ ആരാണ് എന്ന് അന്വേഷിക്കുക. എറണാകുളത്തു പോസ്റ്റ് മൊര്ടെമ് ചെയ്തപ്പോള്‍ മരിച്ച ആളുടെ ബന്ധുകലുറെ അടുത്തു പണം ചോതിച്ചു എന്ന് പറയുന്നു. ശവ ശരീരത്തില്‍ ഉള്ള ആഭരണങ്ങള്‍ എടുത്തു എന്നും പറയുന്നു. ഇതു വെറും കേട്ടുകേള്‍വി ആണോ അല്ല വല്ല വാസ്തവം ഉണ്ടോ എന്ന് അറിയണം. അത് ശരിയനെങ്ങില്‍ കഠിനമായ ശിക്ഷ കൊടുക്കണം. ശവ ശരീരങ്ങള്‍ അവരവരുടെ നാട്ടില്‍ എത്തിച്ചു എന്ന് കെട്ട്. എന്തായാലും വളരെ മോശമായിപോയി. ഈ കാരണം കൊണ്ടു ടൂറിസം മന്ത്രി യും ടുറിസം കര്പോരറേന്‍ ചെയര്‍മാനും രാജി വക്കണം.

Tuesday, September 29, 2009

വിജയദശമി

നല്ല മഴ തന്നെ. പുറത്തു പോകാന്‍ പറ്റാത്ത മഴ. വസന്തന്‍ പോയി പുസ്തകം കൊണ്ടുവന്നു. എഴുത്തിനിരുത്തുന്ന കാഴ്ചകള്‍ നല്ല രസമുണ്ടായിരുന്നു. പറവൂര്‍ മൂകംബിയില്‍ നല്ല തിരക്ക്, കുട്ടികള്‍ കരഞ്ഞും പിഴിഞ്ഞും എഴുതി. ആശാന്മാര്‍ ക്ഷമയോടെ കുട്ടികലെകൊണ്ട് എഴുതിച്ചു. ജാതി മത ഭേതമില്യണ്ട് ആദ്യക്ഷരം പഠിക്കാന്‍ കുട്ടികള്‍ എത്തിയത് നല്ല കാര്യം തന്നെ. ഇതിന് മുന്‍കൈ എടുത്ത മനോരമക്ക് അഭിനന്ദനങ്ങള്‍. വേറെ ആരും വിളിച്ചില്ല. ഞാനും ആരെയും വിളിച്ചില്ല. ദിവ്യയും ഭര്‍ത്താവും വന്നിരുന്നു. കുറച്ചു നേരം സംസാരിച്ചിരുന്നു. അവള്‍ കല്യാണം കഴിഞ്ഞു ആദ്യമായി വരുകയായിരുന്നു. ഭര്ത്താവ് കൊള്ളാം മിടുക്കന്‍.
അമ്പലത്തില്‍ പൊങ്കാല പരിപാടികള്‍ നടക്കുന്നു. ഞാന്‍ പോയില്ല. എന്റെ സ്കിന്‍ പ്രോബ്ലം കുഞ്ഞട്ടുണ്ട്. പക്ഷെ വെയിലത്ത്‌ പുറത്തു പോയാല്‍ ഞാന്‍ വിരച്ചുകൊണ്ടിരിക്കും. അതുകൊണ്ട് പോയില്ല. ഇന്നലെ പോയി. പവക്കുളതമ്മ പുരസ്കാരം ചടങ്ങിനു പോയി. നന്ദന്‍ കുറെ സി ഡി കൊണ്ടുവന്നിരുന്നു. കുറെ പഴയ ഹിന്ദി ഗാനങ്ങള്‍. ബാങ്കില്‍ പോയി കുറച്ചു പണം ട്രാന്‍സ്ഫര്‍ ചെയ്തു. ഒന്നാം തിയതി ഫിക്ഷെദ് ടെപോസിറ്റ്‌ ആക്കാന്‍ പറഞ്ഞു. നടക്കാന്‍ പ്രയാസമുണ്ട്. എന്ത് ചെയ്യാം.

Sunday, September 27, 2009

മഹാനവമി

പുതിയ ബ്ലോഗ് പോസ്റ്റ് തുടങ്ങാന്‍ പോകുന്നു. നാളെ വിജയ ദശമി ആയതുകൊണ്ട് വിസ്തരിച്ചു എഴുതാം.